കൊച്ചി: പെരുമ്പാവൂർ ജിഷാ വധക്കേസിൽ കുറ്റക്കാരനാണന്ന് കോടതി കണ്ടെത്തിയ അസാം സ്വദേശി അമീറുൾ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് അറിയാം. എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. ബലാത്സംഗം, കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കയറൽ അടക്കമുള്ള കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ജിഷാ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്നറിയാം. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ഒന്നൊന്നായി നിരത്തിയാണ് പ്രോസിക്യൂഷന് കോടതിയില്‍ വിസ്താരം പൂര്‍ത്തിയാക്കിയത്.
2016 ഏപ്രില്‍ 28നായിരുന്നു ജിഷയുടെ കൊലപാതകം. ബലാത്സംഗം, കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ അടക്കമുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. അതേസമയം പട്ടിക വര്‍ഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി.
നൂറു സാക്ഷികളെ വിസ്തരിച്ച കേസില്‍ 245 രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി. കൊലപാതകം, ബലാല്‍സംഗം, ഭവനഭേവനം തുടങ്ങി നിരവധി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമീറുള്‍ ഇസ്ലാമാണ് പ്രതിയെന്ന് കോടതി വിലയിരുത്തിയത്.
പരമാവധി ശിക്ഷയായ വധ ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. അതേസമയം പ്രതിക്ക് വധശിക്ഷ നല്കുന്നില്ലെങ്കില് അപ്പീല്‍ പോകുമെന്ന് ജിഷയുടെ മാതാവ് മഹേശ്വരി വ്യക്തമാക്കി.
ഐപിസി 302 ശരിവെച്ച സാഹചര്യത്തില്‍ പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയായ ജീവപര്യന്തം ലഭിക്കുന്നതിനുവേണ്ടി നിലകൊള്ളുമെന്നും അതിനുവേണ്ടിയാണ് വാദം നടത്തുകയെന്നും പ്രതിഭാഗം അഭിഭാഷകനായ ആളൂര്‍ പറഞ്ഞു.
രാവിലെ 11 ന് അമീര്‍ ഉള് ഇസ്ലാമിനുള്ള ശിക്ഷ കോടതി പ്രസ്ഥാവിക്കും.