കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാംപ്രതി അഡ്വ. സി.പി ഉദയഭാനുവിന് താൽക്കാലിക ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
കേസന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്റെ വാദം കണക്കിലെടുത്താണ് നേരത്തെ കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 29നാണ് നെടുമ്പാശ്ശേരി സ്വദേശി രാജീവിനെ ചാലക്കുടിയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നവംബർ ഒന്നിന് ഉദയഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.