കാസർകോട്: അന്തരിച്ച ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന് ജന്മനാട് വിട നൽകി. കാഞ്ഞങ്ങാട് മാവുങ്കാല്‍ കല്യാണത്തെ വീട്ടുവളപ്പില്‍ നടന്ന സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ബിജെപി, ആര്‍എസ്എസ് സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് പുറമേ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ആദരാഞ്ജലികൾ അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു.
കാഞ്ഞങ്ങാട് മാവുങ്കല്‍ കല്യാണത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മടിക്കൈ കമ്മാരന്റെ ഭൗതിക ശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാര്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ പെട്ട ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്.
ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ബിജെപി സംസ്ഥാന നേതാക്കളായ വി.മുരളീധരന്, പികെ കൃഷ്ണദാസ്, കെ.സുരേന്ദ്രന്, എംടി രമേശ്, ശോഭാ സുരേന്ദ്രന് തുടങ്ങി നിരവധി നേതാക്കള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കാസർകോട് എംപി പി.കരുണാകരന്, ജില്ലാ കളക്ടര്‍ കെ.ജീവന് ബാബു, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം ഭൗതിക ശരീരത്തില്‍ നേതാക്കള്‍ കോടി പുതപ്പിച്ചു. തുടര്‍ന്ന് നടന്ന സമൂഹ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടന്നത്.
മടിക്കൈ കമ്മാരന്റെ വിയോഗം നാടിന് തീരാ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ അനുസ്മരിച്ചു.