ലണ്ടൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങളിൽ ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ഭരണപക്ഷത്തെ 11 എംപിമാർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ഇതോടെ എല്ലാ ബ്രെക്സിറ്റ് നടപടിക്രമങ്ങളും പാർലമെന്റിന്റെ അനുമതിക്കു വിധേയമായിരിക്കണമെന്ന ഭേദഗതി പാർലമെന്റിൽ പാസായി.
കണ്‍സർവേറ്റീവ് പാർട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബർ പാർട്ടിയും ഒരുമിച്ചു കൊണ്ടുവന്ന ഭേദഗതി പ്രമേയത്തിൽ 305നെതിരേ 309 പേരുടെ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്.
ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും സ്വതന്ത്രമാകണമോ എന്ന വിഷയത്തിൽ നടന്ന ഹിതപരിശോധനയാണ് ബ്രിക്സിറ്റ്.2016 ജൂൺ 23ന് നടന്ന ഹിതപരിശോധനയിൽ 52% വോട്ടർമാരും യൂറോപ്പ്യൻ യൂനിയൻ വിടുന്നതിനെയാണ് അനുകൂലിച്ചത്