സിഡ്നി: ഓസ്ട്രേലിയയിൽ ക്രിസ്ത്യൻ സഭകളിലെ കുട്ടികൾ ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ട്. റോയൽ കമ്മീഷൻ എന്ന പൊതു വിവരാവകാശ സംഘടനയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
രാജ്യത്തെ സ്കൂളുകൾ, പള്ളികൾ, സ്പോർട്സ് ക്ലബുകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് കമ്മീഷൻ പരിശോധന നടത്തിയത്.അഞ്ച് വർഷം നീണ്ട പരിശോധനകൾക്കും , വിവരശേഖരണങ്ങൾക്കും ശേഷമാണ് കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ടത്.
പീഡനത്തിനിരയായ 8000 ത്തോളം കുട്ടികളുടെ സാക്ഷ്യപ്പെടുത്തലുകളും റിപ്പോർട്ടിലുണ്ട്. വിവിധ സഭകളിലെ പുരോഹിതന്മാരും,അധ്യാപകരുമാണ് പീഡനത്തിന്റെ പ്രതി പട്ടികയിലുള്ളത്.
കത്തോലിക്ക സഭക്കെതിരെ 4400 കുട്ടികളാണ് പരാതി ഉയർത്തിയത്.ആംഗ്ലിക്കൻ സഭക്കെതിരെ 1115 പേരും,യഹോവയുടെ സാക്ഷികളുടെ സഭ ആരോപണം ഉന്നയിക്കുന്ന 1000 ത്തോളം പേരെ തടവിൽ വച്ചിരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പതിനായിരക്കണക്കിന് കൂട്ടികൾ രാജ്യത്ത് പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ട്, അവരുടെ എണ്ണം എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ലയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തെ സാമുഹിക സമുദായ സംഘടനകൾ കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
രാജ്യത്തെ മൊത്തം 4000ഓളം സ്ഥാപനങ്ങൾക്കെതിരെ പീഡന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി 189 ശുപാർശകൾ കമ്മീഷന് ലഭിച്ചിട്ടുണ്ട്.
കത്തോലിക്ക പുരോഹിതന്മാർക്ക് വിവാഹം കഴിക്കാവുന്ന തരത്തിൽ നിയമ സംഹിതകൾ മാറ്റി എഴുതണമെന്നുള്ള ശുപാർശകളും ലഭിച്ചിട്ടുണ്ട്.