കൊച്ചി: ഇനി താരസംഘടനയായ അമ്മയുടെ പ്രസിഡന്റാകാൻ താനില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ്. 2018ൽ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇന്നസെന്റിന്റെ പ്രതികരണം.
അടുത്ത ജൂണിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല. അമ്മയുടെ പ്രസിഡന്റാകാൻ തന്നെക്കാൾ യോഗ്യതയുള്ളവർ വേറെയുണ്ടെന്നും അവർ പ്രസിഡന്റാകട്ടെയെന്നും ഇന്നസെന്റ് വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്നസെന്റ് സ്വീകരിച്ച നിലപാട് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് ദിലീപിനെ പിന്തുണയ്‌ക്കുന്നതായിരുന്നു ഇന്നസെന്റിന്റെ നിലപാട്. പിന്നീട് യുവതാരങ്ങളുടെയടക്കം സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു ദിലീപിനെ പുറത്താക്കാൻ ഇന്നസെന്റ് നിർബന്ധിതനായത്. സംഭവം വിവാദമായതോടെ അന്നുതന്നെ ഇന്നസെന്റ് രാജിവെക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
17 വർഷം തുടർച്ചായി പ്രസിഡന്റായതിന് ശേഷമാണ് ഇന്നസെന്റ് പടിയിറങ്ങാനൊരുങ്ങുന്നത്. നിലവിൽ ഇന്നസെന്റിന്റെ അഭാവത്തിൽ സെക്രട്ടറിയായ ഇടവേള ബാബുവാണ് സംഘടനയുടെ കാര്യങ്ങൾ നോക്കുന്നത്. അതിനാൽ ഇടവേള ബാബു അടുത്ത പ്രസിഡന്റാകും എന്നാണ് സൂചന.
2015 മുതൽ 2018 വരെയാണ് നിലവിലുള്ള കമ്മറ്റിയുടെ കാലാവധി