ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിക്കുവാൻ സാധിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എ. കെ. ജ്യോതി. മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ 5,000 വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തുവെന്ന് ഹാർദിക് പട്ടേലും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയത്.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. .
ഇ വി എം ഒരു സ്വതന്ത്ര യന്ത്രമാണെന്നും, അത് ഹാക്ക് ചെയ്യുവാന്‍ കഴിയില്ലെന്നും മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എച്ച്എസ് ബ്രഹ്മ, നവീൻ ചാവ്ള,എൻ ഗോപാല സ്വാമി എന്നിവരും അഭിപ്രായപ്പെട്ടിരുന്നു.