കട്ടക്ക്: ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ ട്വന്റി 20 യിൽ ശ്രീലങ്കയ്‌ക്ക് 181 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ലോകേഷ് രാഹുലിന്റെ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്‌ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 61 റൺസെടുത്ത രാഹുലിനെ തിസാര പെരേരയാണ് പുറത്താക്കിയത്. തുടക്കത്തിൽ 17റൺസെടുത്ത നായകൻ രോഹിത് ശർമ്മ പുറത്തായി പിന്നീട് വന്ന ശ്രേയസ് അയ്യർ രാഹുലിന് മികച്ച പിന്തുണ നൽകുകയായിരുന്നു.
അവസാന ഓവറുകളിൽ ധോണിയും മനീഷ് പാണ്ഡെയും ആഞ്ഞടിച്ചതോടെയാണ് ഇന്ത്യൻ സ്കോർ 180 ൽ എത്തിയത്. ധോണി 39 ഉം പാണ്ഡെ 31 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.
ശ്രീലങ്കയ്‌ക്ക് വേണ്ടി മാത്യൂസ്, പെരേര, ഫെർണാണ്ടോ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്‌ത്തി.