വടക്കൻ കൊറിയയ്ക്കെതിരെ ഉപരോധവുമായി വീണ്ടും യുഎൻ. ലോകത്തെ ധിക്കരിച്ച് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഉത്തര കൊറിയക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന പ്രമേയം ഏകകണ്ഠമായാണ് യുഎൻ രക്ഷാസമിതി പാസാക്കിയത്.
ചൈനയും റഷ്യയും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് ശ്രദ്ധേയമായി. ഉപരോധം, കിം ജോംഗ് ഉൻ ഭരണകൂടത്തിനുളള വ്യക്തമായ മുന്നറിയിപ്പാണെന്ന് യുഎനിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലി പറഞ്ഞു.
ധിക്കാര നടപടിയുമായി മുന്നോട്ട് പോയാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഹാലി വ്യക്തമാക്കി.