തിരുവനന്തപുരം: ഫാസ്റ്റ് ഫുഡും മരുന്നാക്കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഫാസ്റ്റ് ഫുഡുകളും മരുന്നെന്ന വ്യാജേന മന്ത്രി റീഇമ്പേഴ്‍സ് ചെയ്‍തു. ചികിത്സയ്‍ക്ക് ഉപയോഗിച്ചത് പഞ്ചനക്ഷത്ര സ്യൂട്ട് റൂം. 7150 രൂപ പ്രതിദിന വാടകയുള്ള റൂമാണ് ഉപയോഗിച്ചത്. ജനം അന്വേഷണ പരമ്പര ‘ഫൈവ് സ്റ്റാർ’ മന്ത്രി തുടരുന്നു.
നമ്മുടെ ആരോഗ്യമന്ത്രി മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിനായ് സമർപ്പിച്ച രേഖകളുടെ പകർപ്പനുസരിച്ച് പൊറോട്ട ഗോപി മഞ്ചൂരിയൻ, ദോശ കുറുമ, മാതളനാരങ്ങ ജൂസ്, മിനറൽ വാട്ടർ, അപ്പം, ചപ്പാത്തി, ഇഡലി, ആപ്പിൾ ജൂസ്, ഉള്ളിവട, പഴം പൊരി മുതലായവയെല്ലാം മരുന്നാണ്. മെഡിക്കൽ റീ ഇമ്പേഴ്സിന് ഇവ സമർപ്പിച്ചത് ഔഷധമാണെന്ന് പറഞ്ഞ്. ഇതി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി തുകയും ആരോഗ്യമന്ത്രി ഇതിനകം റീ ഇമ്പേഴ്സ് ചെയ്ത് കഴിഞ്ഞു.
ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ആരോഗ്യമന്ത്രി നടത്തിയിട്ടുള്ളത്. മാത്രമല്ല ഭക്ഷണ പദാർത്ഥങ്ങൾക്ക് എഴുതി എടുത്ത തുകയാകട്ടെ എറെ കൂടുതലും. ഒരു പൊറോട്ടയ്‌ക്ക് പതിനാറ് രൂപ ഒരു ദോശയ്‌ക്ക് 13 രൂപ ഒരു ചായയ്‌ക്ക് 25 രൂപ ഒരു ഇഡലിയ്‌ക്ക് 13 രൂപ ഒരു ഉള്ളിവടയ്‌ക്ക് മുപ്പത് രൂപ പഴം പൊരിയ്‌ക്ക് 30 രൂപ ഒരു കഞ്ഞിയ്‌ക്ക് 90 രൂപ അങ്ങനെ നീളുന്നു ആ പട്ടിക.
പ്രതിദിനം 7150 രൂപ വാടകയുള്ള പഞ്ച നക്ഷത്ര സൗകര്യമുള്ള സ്യൂട്ട് റൂമിൽ തങ്ങിയാണ് മന്ത്രി കുടുംബം ചികിത്സ നടത്തിയിട്ടുള്ളത്. സമർപ്പിച്ച് പണം റീ ഇമ്പേഴ്സ് ചെയ്ത ബില്ലുകളുമായ് ബന്ധപ്പെട്ട് ഇതിലെല്ലാം എറെ ശ്രദ്ധേയം ഈ ബില്ലുകൾ ഒന്നും വ്യവസ്ഥാപിതമായ ക്രമത്തിന്റെ ഭാഗമായവ അല്ല എന്നതാണ്. ഭൂരിപക്ഷം രേഖകളുടെയും ആധികാരികത ഒറ്റനോട്ടത്തിൽ തന്നെ സംശയിക്കപ്പെടാവുന്നവയാണെന്ന് ചുരുക്കം.
https://www.youtube.com/watch?v=cS4FJCgWcFc&t=29s