പട്ന : കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിനുളള ശിക്ഷ ഇന്നറിയാം. ഏഴുവർഷം വരെ തടവ് ലഭിക്കാൻ സാദ്ധ്യത. പ്രായം കണക്കിലെടുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിഭാഷകനായ വിന്ദേശ്വരി പ്രസാദിന്റെ മരണത്തെത്തുടർന്നാണ് റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി വിധി പറയുന്നത് നാളത്തേക്ക് മാറ്റിയത്.കഴിഞ്ഞ 23ന് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുപ്രസാദ് ഉൾപ്പടെ 14 പേർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലാണ് ലാലുപ്രസാദ് യാദവിനെ പാർപ്പിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉൾപ്പെടെയുള്ള വരെ കേസിൽ വെറുതെ വിട്ടിരുന്നു