ന്യൂഡൽഹി : രാജ്യത്തെ മദ്രസകൾ ഭീകരവാദം വളർത്തുന്ന കേന്ദ്രങ്ങളെന്ന് ഷിയാ ബോർഡ്. മദ്രസകളിൽ മുസ്ലീം മത പഠനം നിർബന്ധമാക്കേണ്ടതില്ല. മദ്രസകളെ കോൺവെൻ് സ്കൂളുകളാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് ഷിയാ ബോർഡ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.
രാജ്യ സുരക്ഷയ്ക്ക് തന്നെ മദ്രസകൾ ഭീഷണിയാകുന്നു. രാജ്യത്തെ മദ്രസകൾ ഭീകരവാദം വളർത്തുന്ന കേന്ദ്രങ്ങളാണെന്നും മദ്രസകളെ കോൺവെൻറുകളാക്കി മാറ്റണമെന്നും ഷിയാബോർഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട് കേന്ദ്രസർക്കാരിന്റെ സിബിഎസ്ഇ ഐ സി എസ് ഇ സിലബസുകളിൽ മദ്രസകളെ ഉൾപ്പെടുത്തണം.
കുട്ടികളിൽ ഭീകരവാദം കുത്തിവെച്ച് രാജ്യത്തിനെതിരായി പ്രവർത്തിക്കാനാണ് മദ്രസകൾ പരിശീലനം നൽകുന്നത്. ജമ്മു കശ്മീർ, യു പി തുടങ്ങിയ സംസ്ഥാനങ്ങളിലെ മദ്രസകളിൽ നിന്നും നിരവധി ഭീകരരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ദേശ വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് ഷിയാ ബോർഡ്. രാജ്യത്തിനെതിരായി പ്രവർത്തിക്കുന്ന ശക്തികളെ വളർത്തരുതെന്നും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഷിയാ ബോർഡിന്റെ കത്ത്.
മദ്രസാ പഠനം മുസ്ലിം യുവാക്കളെ സമൂഹികമായി പിന്നോട്ട് നയിക്കുന്നു. ഇത് രാജ്യ സുരക്ഷയ്ക്ക് എതിരായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഷിയാ ബോർഡ് വ്യക്തമാക്കി. അയോദ്ധ്യ രാജജൻമ ഭൂമി വിഷയത്തിലും മുത്തലാഖ് വിഷയത്തിലുമെല്ലാം സുന്നി വഖഫ് ബോർഡിനും തീവ്ര ഇസ്ലാമിക വിഭാഗത്തിനും എതിരായ നിലപാടുകളാണ് ഷിയാ ബോർഡ് സ്വീകരിച്ചിട്ടുള്ളത്.