ന്യൂഡൽഹി: സംഘാടകർ മാത്രം പങ്കെടുത്ത് ജിഗ്നേഷിന്റെ യുവ ഹുങ്കാർ റാലി. ആളൊഴിഞ്ഞ കസേരകൾ നിരത്തി രാജ്യതലസ്ഥാനത്തെ വിറപ്പിച്ച റാലി സംഘടിപ്പിച്ച് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. അവസാനം സുരക്ഷ ഇരട്ടിയാക്കിയ ഡൽഹി പൊലീസും നാണം കെട്ടു.
മോദിയെ വിറപ്പിക്കുന്ന പ്രതിഷേധമായതിനാൽ ഡൽഹി പൊലീസ് സുരക്ഷ ഇരട്ടിയാക്കി. മലപോലെ വന്നത് എലി പോലെ പോയി എന്നത് പോലെ സുരക്ഷക്കെത്തിയ പൊലീസ് റാലി തുടങ്ങിയപ്പോൾ നാണം കെട്ടു. 2000 ത്തിലധികം പൊലീസുകാരെയായിരുന്നു സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നത്. പതിനായിരങ്ങൾ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച റാലിക്കെത്തിയത് അത്രയും കസേരകൾ മാത്രംമാണ്. വാർത്ത നൽകാനെത്തിയ മാദ്ധ്യമ പ്രവർത്തകരെയും ചേർത്ത് കഷ്ടിച്ച് 300 പേർ വന്നു.
അതിൽ ഭൂരിഭാഗവും സംഘാടകർ, ബാക്കിയുള്ളത് ജിഗ്നേഷിനൊപ്പം ജെഎൻയു ക്യാമ്പസിനെ വിറപ്പിച്ച ഉമർ ഖാലിദ്, കനയ്യ കുമാർ തുടങ്ങിയവരൊക്കെ പങ്കെടുക്കുന്ന റാലിയുണ്ടെന്ന മാദ്ധ്യമ വാർത്തയെ തുടർന്നെത്തിയ വഴി പോക്കരും. എന്നാൽ റാലി കുളമായതിന്റെ ചമ്മൽ പ്രകടമാക്കാതെ പതിവ് പോലെ മോദിയെയും കേന്ദ്രസർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ജിഗ്നേഷ്.
രാജ്യതലസ്ഥാനത്തെ വിറപ്പിക്കുന്ന പ്രതിഷേധമാണ്. യുവാക്കൾ പങ്കെടുക്കണം, കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധിക്കണം തുടങ്ങി റാലിയ്ക്ക് ആളെ കൂട്ടുന്നതിന് നടത്തിയ സോഷ്യൽ മീഡിയ പ്രചരണങ്ങളും വിലപ്പോയില്ല.