ശ്രീനഗർ : 2017 പാകിസ്ഥാനും പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരർക്കും വൻ തിരിച്ചടിയാണ് നൽകിയത് . ഇരുനൂറിലധികം ഭീകരരാണ് സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത് . കൊടും ഭീകരർ ഉൾപ്പെടെയുള്ള കമാൻഡർമാരെ കൊലപ്പെടുത്തിയത് സൈന്യത്തിന്റെ ഓപ്പറേഷൻ ഓൾ ഔട്ട് എന്ന സൈനിക നീക്കത്തിലൂടെയായിരുന്നു.
2018 ലും പുറത്തു വരുന്ന വാർത്തകൾ വ്യത്യസ്തമല്ല . ഓപ്പറേഷൻ ഓൾ ഔട്ട് പൂർവാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം . ഭീകരതയോട് യാതൊരു വിട്ടു വീഴ്ചയും പാടില്ലെന്നാണ് തീരുമാനം . അതുകൊണ്ട് തന്നെ പുതിയ പ്രത്യാക്രമണ തന്ത്രങ്ങളും സൈന്യം ആലോചിക്കുന്നുണ്ട് .
കൊടും കാടുകൾക്കിടയിലും മറ്റ് കേന്ദ്രങ്ങളിലും ഒളിച്ചിരുന്ന് യുദ്ധം നയിക്കുന്ന ഭീകരരെ നേരിടാൻ ഇനി സ്നൈപ്പർമാരും എത്തുന്നു. കൂടുതൽ ദൂരെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാൻ കഴിയുമെന്നതാണ് സ്നൈപ്പറിന്റെ ഗുണം . ഒപ്പം ആയുധങ്ങൾ കുറച്ചു മതിയെന്നതും നേട്ടമാണ്.
സിആർപിഎഫിന്റെ സ്പെഷ്യൽ ഗ്രൂപ്പും കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും ഇതിനായുള്ള പരിശീലനത്തിലാണ് . എൻഎസ്‌ജി കമാൻഡോകളാണ് പരിശീലനം നൽകുന്നത്. അത്യാധുനികമായ പിഎസ്‌ജി 1 ആൽഫ 1 സ്നൈപ്പർ , ബെറെറ്റ സ്നൈപ്പർ റൈഫിൾ എന്നിവ എൻഎസ്ജിയുടെ ആയുധശേഖരത്തിൽ ഉണ്ട്