ന്യൂഡൽഹി : മിക്ക രാജ്യങ്ങളും ജൂത ജനതക്കെതിരെ പ്രവർത്തിച്ചപ്പോൾ ഭാരതം മാത്രമാണ് ഇരു കയ്യും നീട്ടി സ്വീകരിച്ചതെന്ന് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. ഭാരതത്തിന്റെ മഹത്തായ സംസ്കൃതിയും സഹിഷ്ണുതയും ജനാധിപത്യവുമാണ് അതിനു കാരണമെന്നും നെതന്യാഹു വ്യക്തമാക്കി.
ഇന്ത്യയും ഇസ്രയേലും ഒരു പോലെ ഭീകരതയാൽ ദുഖമനുഭവിക്കുന്നവരാണ് . അതുകൊണ്ട് ഭീകരതക്കെതിരെയുള്ള പോരാട്ടം സംയുക്തമായി തുടരും. അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിപ്ളവകാരിയായ നേതാവെന്ന് വിശേഷിപ്പിച്ച നെതന്യാഹു രാജ്യത്തെ അദ്ദേഹം പുരോഗതിയിലേക്ക് നയിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. മോദി ഇസ്രയേൽ സന്ദർശിച്ചത് ചരിത്രപരമാണെന്നും നെതന്യാഹും ചൂണ്ടിക്കാട്ടി.
നെതന്യാഹുവിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയും ഇസ്രയേലും ഒൻപത് ധാരണാപത്രങ്ങളിൽ ഉൾപ്പെട്ടു . സൈബർ സുരക്ഷ , സിനിമ തുടങ്ങിയ മേഖലകളിലാണ് സഹകരണം വർദ്ധിപ്പിക്കുക.ആറു ദിവസത്തെ സന്ദർശനത്തിനെത്തിയ നെതന്യാഹു ആഗ്ര , ഗുജറാത്ത് , മുംബൈ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും .നെതന്യാഹുവിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടാകും.
ഇന്നലെ ഇന്ത്യയിലെത്തിയ നെതന്യാഹുവിനെ പ്രോട്ടോക്കോൾ മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സീകരിച്ചിരുന്നു.മോദിയുടെ ഇസ്രയേൽ സന്ദർശനത്തിൽ നെതന്യാഹുവും പ്രോട്ടോക്കോൾ മാറ്റിവച്ച് നേരിട്ടെത്തി സ്വീകരിച്ചിരുന്നു. അതിനു ശേഷം ആറുമാസം കഴിഞ്ഞാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത് . ഇന്ത്യ സന്ദർശിക്കുന്ന രണ്ടാമത്തെ ഇസ്രയേൽ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2002 ൽ വാജ്പേയി സർക്കാരിന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഷിമോൺ പെരസായിരുന്നു ആദ്യമായി ഇന്ത്യ സന്ദർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി.