ഭക്ഷണം മരുന്നാക്കി മന്ത്രി വി.എസ് സുനിൽ കുമാറും. മരുന്നെന്ന പേരിൽ സുനിൽകുമാർ റീ ഇമ്പേഴ്സ്മെന്റിനായ് സമർപ്പിച്ചത് ഭക്ഷണ ബില്ലുകളും. പഞ്ചനക്ഷത്ര സൗകര്യങ്ങളിൽ ചികിത്സ നടത്തിയ മന്ത്രി 7500 രൂപ പ്രതിദിനവാടകയുള്ള മുറിയാണ് ഉപയോഗിച്ചത്.
സംസ്ഥാനമന്ത്രിസഭയിലെ ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായാണ് മന്ത്രി സുനിൽകുമാർ വിലയിരുത്തപ്പെടുന്നത്. ആ പ്രതീകം മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിനായ് സമർപ്പിച്ച അപേക്ഷകൾ കാണുക. മരുന്നാണ് ഇതുപ്രകാരം വി.എസ് സുനിൽ കുമാറിന് ഭക്ഷണം. ഉപഭോഗവസ്തുക്കളും മറിച്ചല്ല .
സർക്കാർ ആശുപത്രികൾക്ക് വേണ്ടി നിയമസഭയിൽ ഘോരഘോരം വാദിച്ചിട്ടുള്ള സുനിൽകുമാറിന് മന്ത്രിയായ ശേഷം സർക്കാർ ആശുപത്രികളോട് ചതുർത്ഥിയാണ്. അതിനാൽ തന്നെ ചികിത്സകളെല്ലാം അദ്ദേഹം നടത്തുന്നത് ആലുവയിലെ രാജഗിരി ആശുപത്രിയിൽ അതും അല്ലെങ്കിൽ ചെന്നൈയിലെ ഗോപാലപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ.
ലാളിത്യത്തിന്റെ പ്രതീകമായ് സ്വയം ചിത്രികരിക്കുന്ന സുനിൽ കുമാർ സ്വകാര്യ ആശുപത്രിയിൽ ഉപയോഗിച്ച മുറിയുടെ വാടകയും എറെ ശ്രദ്ധേയമാണ്. പ്രതിദിനം രാജഗിരിയിൽ 7500 ചെന്നൈയിൽ 7950 . 20 മാസത്തെ ചികിത്സാ ചെലവായ് രണ്ട് ലക്ഷത്തോളം രൂപ ഇതിനകം സുനിൽ കുമാർ റീ ഇമ്പേഴ്സ് ചെയ്ത് കഴിഞ്ഞു.
https://www.youtube.com/watch?v=8quQoMzhxk4&feature=youtu.be
അതേസമയം അനധികൃതമായി ഒരു രൂപ പോലും താൻ കൈപ്പറ്റിയിട്ടില്ലെന്നു മന്ത്രി വിഎസ്.സുനിൽകുമാർ.
മെഡിക്കൽ റീഇമ്പേഴ്സ്മെന്റ് കൈപ്പറ്റിയത് നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി.
സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് അടിയന്തര സാഹചര്യമുണ്ടായപ്പോഴാണ്. വിദഗ്ധ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയിൽ ചികിത്സ തേടിയത്.
ഹോസ്പിറ്റലിൽ നിന്ന് നൽകിയ ബില്ലുകളാണ് റീഇമ്പേഴ്സിമെന്റിനു സമർപ്പിച്ചതെന്നും അതിൽ നിന്നും അനുവദനീയമായ തുക മാത്രമാണ് കൈപ്പറ്റിയതെന്നും മന്ത്രി വി.എസ്.സുനിൽകുമാർ തിരുവനന്തപുരത്തു ജനം വാർത്തയോട് പ്രതികരിച്ചു