ന്യൂഡൽഹി: സിപിഎമ്മിൽ കാരാട്ട് പക്ഷവും യെച്ചൂരി പക്ഷവും തമ്മിലുള്ള വിഭാഗീയത രൂക്ഷമാകുന്നു. കോൺഗ്രസ് ബന്ധം അനിവാര്യമെന്ന് ജനറൽ സെക്രട്ടറി സീതീറാം യെച്ചൂരി. എന്നാൽ കോൺഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്ന നിലപാടിലാണ് കാരാട്ട് പക്ഷം.
കാരാട്ട് പക്ഷത്തിന്റെ കരട് രാഷ്ട്രീയ പ്രമേയ രേഖയും യെച്ചൂരിയുടെ ബദൽ രേഖയും നാളെ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യും. വേണ്ടി വന്നാൽ യെച്ചൂരിയുടെ രേഖ വോട്ടിനിട്ടു തള്ളുമെന്ന നിലപാടിലാണ് കാരാട്ട് പക്ഷം.
ബംഗാൾ ഘടകം മാത്രം ഒപ്പമുള്ള സാഹചര്യത്തിൽ വോട്ടിനിട്ടാൽ യെച്ചൂരിയുടെ പ്രമേയം തള്ളും. ജനറൽ സെക്രട്ടറി അവതരിപ്പിക്കുന്ന പ്രമേയം കേന്ദ്രകമ്മിറ്റി തള്ളുകയാണെങ്കിൽ യെച്ചൂരിയുടെ രാജിക്കുള്ള സാധ്യത തള്ളി കളയാനാകില്ല.