ന്യൂഡൽഹി : ലോകത്തിലെ ആദ്യത്തെ സൂപ്പർ സോണിക്ക് മിസൈലായ ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ.290 കിലോമീറ്റർ ഉള്ള നിലവിലെ ദൂരപരിധി 800 കിലോമീറ്ററായി വർദ്ധിപ്പിക്കാനാണ് പ്രതിരോധ വകുപ്പിന്റെ തീരുമാനം.
എന്നാൽ ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ചൈനയെ മുൻ നിർത്തിയാണെന്നും,ഇന്ത്യ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നുമാണ് ചൈനീസ് സർക്കാരിന്റെ ആവശ്യം.
ഈ ആവശ്യം മുൻ നിർത്തി ചൈനീസ് മാദ്ധ്യമങ്ങൾ ലേഖനങ്ങളും എഴുതുന്നുണ്ട്.അഗ്നി 5 ന്റെ പതിപ്പിനു പുറകേ ബ്രഹ്മോസിന്റെ ദൂരപരിധി കൂടി വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം അതിർത്തിയിൽ സമാധാനം നിലനിർത്തില്ലെന്നാണ് ചൈനയുടെ വാദം.
റഷ്യയുമായി ചേർന്ന് നിർമ്മിക്കുന്ന ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കാൻ കഴിഞ്ഞ വർഷം തന്നെ ഇന്ത്യ തീരുമാനിച്ചിരുന്നു.മാത്രമല്ല ബ്രഹ്മോസ് റെജ്മെന്റ് രൂപീകരിക്കുന്നതിനുള്ള പദ്ധതി തുകയായി 4,300 കോടി രൂപയും വകയിരുത്തിയിരുന്നു.
നിലവിൽ 3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.കരയിൽ നിന്നും,കപ്പലിൽ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂര പരിധിയുള്ള ബ്രഹ്മോസ് മിസൈലിന്റെ വിവിധ പതിപ്പുകളാണ് ഇപ്പോൾ ഇന്ത്യക്ക് സ്വന്തമായുള്ളത്.
ഈ വർഷത്തോടെ ദൂരപരിധി 450 കിലോമീറ്ററായി വർദ്ധിപ്പിക്കാനും അടുത്ത രണ്ടു വർഷത്തിനുള്ളിൽ 800 കിലോമീറ്റർ ദൂരപരിധിയിൽ എത്താൻ കഴിയും വിധം ബ്രഹ്മോസിന്റെ വിപുലപ്പെടുത്താനുമാണ് ഇന്ത്യയുടെ നീക്കം.
ബ്രഹ്മോസിനെക്കാൾ റേഞ്ചുള്ള ബാലസ്റ്റിക് മിസൈലുകൾ ഇന്ത്യക്കുണ്ട്. എന്നാൽ ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിനുള്ള കൃത്യതയും,സൂക്ഷ്മതയുമാണ് ദീർഘദൂര ബ്രഹ്മോസ് മിസൈൽ നിർമിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
ബ്രഹ്മോസ് ക്രൂസ് മിസൈലുകൾക്ക് സൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും കൃത്യമായി കൃത്യമായി തകർക്കാൻ സാധിക്കും. അതീവ സുരക്ഷ ഏർപ്പെടുത്തിയ മേഖലയിലും ബ്രഹ്മോസിന് ലക്ഷ്യം പിഴയ്‌ക്കില്ല.
ഇന്ത്യ-ചൈന അതിര്‍ത്തിയിൽ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിന്യസിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു . 300 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങൾ ഭേദിക്കാന്‍ കഴിവുള്ള 100 ബ്രഹ്മോസ് മിസൈലുകൾ കിഴക്കന്‍ മേഖലയിൽ വിന്യസിക്കാനാണ് കേന്ദ്രം അനുമതി അനുമതി നൽകിയിരുന്നത്.
ഇക്കാര്യം ആരോപിച്ച് ചൈന മുൻപ് ഇന്ത്യയ്‌ക്കെതിര ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ ബ്രഹ്മോസിന്റെ ദൂരപരിധി കൂട്ടാനുള്ള നീക്കത്തിൽ നിന്നും പിന്നോട്ടില്ലെന്ന് തന്നെയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.