രാജ്യത്തിന്റെ പ്രതിരോധ മേഖലക്ക് ഏറെ പ്രാധാന്യം നൽകിയുള്ള ബജറ്റാണ് ഇത്തവണ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യസുരക്ഷക്കുള്ള തുക കഴിഞ്ഞ വർഷത്തെ 2,74,114 കോടിയിൽ നിന്ന് 3.05 ലക്ഷം കോടിയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
2018-19ൽ കേന്ദ്ര ബജറ്റിലെ പ്രതിരോധ വിഹിതം 11.3 ശതമാനമായാണ് വർധിപ്പിച്ചത്.
ലോകത്തിലെ തന്നെ ആറാമത്തെ വലിയ പ്രതിരോധ ബജറ്റാണ് ഇന്ത്യയുടേത്.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സേനയും ഇന്ത്യയുടേതാണ്.
എന്നിരുന്നാലും നിലവിൽ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ജിഡിപിയുടെ 1.62 ശതമാനമാണ്.അത് അപര്യാപ്തമാണെന്നും ജിഡിപിയുടെ 2-2.5 ശതമാനം തുകയെങ്കിലും പ്രതിരോധ മേഖലയ്‌ക്കായി നീക്കിവെക്കണമെന്ന് പ്രതിരോധ പാനൽ അടുത്തിടെ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
ഇന്ത്യൻ സേന കഴിഞ്ഞ കുറെ വർഷങ്ങളായി ആധുനികതയുടെ പാതയിലാണ് .
ചൈനയിൽ നിന്നും,പാകിസ്ഥാനിൽ നിന്നും ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ നേരിടുവാൻ സൈന്യത്തെ സജ്ജമാക്കാൻ കൂടുതൽ പോർ വിമാനങ്ങളും,ആയുധങ്ങളും ആവശ്യമാണ്.നിരവധി പുതിയ കരാറുകളും പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് നടപ്പാക്കാൻ തയ്യാറാക്കുന്നുണ്ട്.
ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമായ എസ്-400 ട്രയംഫ് റഷ്യയിൽ നിന്നും വാങ്ങാനുള്ള നീക്കവുമായാണ് ഇന്ത്യ നിലവിൽ മുന്നോട്ട് പോകുന്നത്.മാത്രമല്ല ഇന്ത്യൻ വ്യോമസേനയ്‌ക്കായി 52,000 കോടി രൂപ വില വരുന്ന പ്രെഡേറ്ററുകൾ അമേരിക്കയിൽ നിന്നും വാങ്ങാനുള്ള തീരുമാനവും ഉടൻ ഉണ്ടാകും.
2019 ആകുമ്പോഴേക്കും നിലവിലെ ചേതക് ഹെലികോപ്റ്ററുകള്‍ക്ക് പകരമുള്ളവയെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. അതിനും ബജറ്റിലെ വിഹിതം വ്യോമസേനക്ക് ഗുണകരമാകും.
ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി 126 പോര്‍വിമാനങ്ങളായിരിക്കും ഇന്ത്യ വാങ്ങുക.അമേരിക്കന്‍ വിമാന നിര്‍മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിനും സ്വീഡിഷ് കമ്പനിയായ സാബുമാണ് ഇന്ത്യയെ പോര്‍വിമാനങ്ങള്‍ക്കായുള്ള കരാറിനായി സമീപിച്ചിരിക്കുന്നത്.
കരാർ ലഭിക്കുന്നവർ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ തന്നെ പോര്‍വിമാനങ്ങള്‍ നിര്‍മിക്കേണ്ടതായുണ്ട്.ഇതിനായി ലോക്ഹീഡ് മാര്‍ട്ടിന്‍ ടാറ്റയുമായും സാബ് അദാനി ഗ്രൂപ്പുമായും കരാറിലെത്തിക്കഴിഞ്ഞു.
ഏതുകാലാവസ്ഥയിലും സേനാംഗങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ലഡാക്ക് മേഖലയിൽ റോഹ്താംഗ് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നുണ്ട്.14 കിലോമീറ്ററിലേറെയുള്ള സോസില പാസ് ടണലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കാനാണ് തീരുമാനമെന്ന് അരുൺ ജയ്റ്റ്ലി അറിയിച്ചു.