ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. നായകൻ വിരാട് കോഹ്ലി സെഞ്ചുറിയുമായി മുന്നിൽ നിന്നു നയിച്ചപ്പോൾ ഇന്ത്യക്ക് വിജയം അനായാസമായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 269 റണ്‍സ് നേടിയെങ്കിലും 27 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ വിജയം കണ്ടു.
കോഹ്ലിക്കൊപ്പം അജിങ്ക്യ രഹാനെയും മികച്ച പ്രകടനം നടത്തി. 119 പന്തില്‍ നിന്ന് 10 ഫോറുകളുടെ അകമ്പടിയില്‍ കോലി 112 റണ്ണെടുത്തു. മികച്ച പിന്തുണ നല്കി രഹാനെ 86 പന്തില്‍ നിന്ന് അഞ്ചു ഫോറുകളുടേയും രണ്ടു സിക്സറുകളുടേയും പിന്‍ബലത്തില്‍ 79 റണ്ണുനേടി.
ഹർദിക് പാണ്ഡ്യ (3), മഹേന്ദ്ര സിംഗ് ധോണി (4) എന്നിവർ പുറത്താകാതെ നിന്നു.
ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അഞ്ച് വിക്കറ്റാണ് സ്വന്തമാക്കിയത്. യാദവ് മൂന്നും ചാഹല്‍ രണ്ടു വിക്കറ്റും വീഴ്ത്തി. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.