ബാലസോർ : അണ്വായുധം വഹിക്കാൻ ശേഷിയുള്ള പൃഥ്വി-2 ഹ്രസ്വദൂര മിസൈൽ ഇന്ത്യ വിജയകരമായി വീണ്ടും പരീക്ഷിച്ചു.
1000 കിലോ വരെ അണ്വായുധം വഹിക്കാൻ ശേഷിയുള്ളതാണ് പൃഥ്വി-2. 350 കിലോമീറ്ററാണു ദൂരപരിധി.
ബാലസോറിനു സമീപമുള്ള ചന്ദിപ്പുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ കോംപ്ലക്സ് മൂന്ന് മൊബൈൽ ലോഞ്ചറിൽനിന്നാണ് വിക്ഷേപണം നടത്തിയത്.
പരീക്ഷണം പൂർണ വിജയമാണെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. പകൽ 11.35നായിരുന്നു പരീക്ഷണം.
ഇന്ത്യൻ കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം. 2003ൽ സൈന്യത്തിനു കൈമാറിയ മിസൈലിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു പരീക്ഷണം.