കാസർകോട്: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന പ്രവർത്തകന് സിപിഎമ്മിന്റെ വധഭീഷണി. കരിന്തളം പുലയന്നൂരിലെ സുകുമാരന് നേർക്കാണ് സി.പി.എം പ്രവർത്തകർ വധഭീഷണി മുഴക്കിയത്. സുകുമാരന്റെ മകൾ അശ്വിനിയാണ് വധഭീഷണിയുടെ കാര്യം ഫേസ്ബുക്കിലൂടെ പറഞ്ഞത്.
തന്റെ അച്ഛന് ഭീഷണിയുണ്ടെന്നും അച്ഛനെ അവർകൊല്ലുമെന്നും അശ്വിനി പറഞ്ഞു. 2 ദിവസങ്ങൾക്ക് മുൻപ് തന്നെയും അച്ഛനെയും തടഞ്ഞു നിർത്തി 5 സി.പി.എം പ്രവർത്തകർ വധഭീഷണി മുഴക്കി. ഞങ്ങൾക്ക് ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
എന്റെ അച്ഛനെ രക്ഷിക്കണം. എനിക്ക് മറ്റൊന്നും ചെയ്യനാവില്ല. അതിനാലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും അശ്വിനി വീഡിയോയിൽ പറയുന്നു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കഴിഞ്ഞ മാസം ജില്ലയിൽ നടത്തിയ വികാസ് യാത്രയുടെ ഭാഗമായി നടന്ന പരിപാടിയിൽ വെച്ചാണ് പത്ര പ്രവർത്തകനും യുക്തിവാദിയുമായിരുന്ന സുകുമാരൻ ബിജെപി അംഗത്വം സ്വീകരിച്ചത്. അതിനുശേഷം തുടർച്ചയായ ഭീഷണികൾ ഉണ്ടായെങ്കിലും സുകുമാരൻ അവയെ അവഗണിക്കുകയായിരുന്നു. എന്നാൽ ഭീഷണികൾ തുടർക്കഥയായതോടെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പുറം ലോകത്തെ അറിയിക്കാൻ അശ്വിനി തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/ganeshanmr72/videos/1555558661225866/