ഗോവ: ഇന്ത്യയിലെ മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഗോവയിൽസഞ്ചാരികൾക്ക് കൂടുതൽ സൗകര്യമെരുക്കാന്‍ ടൂ വീലർ ആംബുലന്‍സ് സർവ്വീസ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ 20 ആംബുലന്‍സ് ബൈക്കുകളാണ് നിരത്തിലിറങ്ങിയത്.
അടിയന്തര വൈദ്യസഹായം ആവശ്യമായ രോഗികൾക്ക് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രാഥമിക ശ്രുശ്രൂഷ എത്തിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വയ്‍ക്കുന്നനത്. ട്രാഫിക് ബ്ലോക്കുകളിലും ചെറിയ വഴികളിലൂടെയും നിഷ്പ്രയാസം ടൂ വീലർ ആംബുലന്‍സിന് ലക്ഷ്യസ്ഥാനത്തെത്താം എന്നതുകൊണ്ടുത്തന്നെ ആദ്യഘട്ടത്തിൽ 20 ആംബുലന്‍സ് ബൈക്കുകളാണ് സർക്കാർ നിരത്തിലിറക്കിയത്.
മുഖ്യമന്ത്രി മനോഹർ പരീക്കരും ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയും ചേർന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രാഥമിക ശുശ്രൂക്ഷ ഉറപ്പാക്കാനായി പ്രത്യേകം ട്രെയിനിംഗ് ലഭിച്ച ഡ്രൈവർമാരാണ് ആംബുലന്‍സ് ബൈക്കുകൾ ഓടിക്കുന്നത്. ഓക്സിജന്‍ സിലിണ്ടർ, ഇഞ്ചക്ഷന്‍ തുടങ്ങി പ്രാഥമിക ചികിത്സ നല്‍കാനുള്ള അത്യാധുനിക ഉപകരണങ്ങൾ ഈ ബൈക്കിലുണ്ടാകും.
സംസ്ഥാന സർക്കാറിന് കീഴിൽ നേരത്ത ടൂ വീലർ ആംബുലന്‍സ് സർവ്വീസ് ആദ്യം നടപ്പിലാക്കിയത് കർണാടകയാണ്. ഇന്ത്യന്‍ നിർമാതാക്കളായ ബജാജിന്‍റെ അവഞ്ചർ ബൈക്കുകളാണ് കർണാടക സർക്കാർ ആംബുലന്‍സ് ബൈക്കായി ഉപയോഗിച്ചിരുന്നത്. ഗോവയിലും ആവഞ്ചർ നിര തന്നെ ആംബുലന്‍സാക്കി മോഡിഫൈ ചെയ്യാനാണ് സാധ്യത. വരുന്ന ആറ് മാസത്തിനുള്ള 100 ആംബുലന്‍സ് ബൈക്കുകൾക്കൂടി നിരത്തിലിറക്കാനാണ് സർക്കാർ പദ്ധതി