ശ്രീനഗർ : സുജ്വാൻ ഭീകരാക്രമണത്തിൽ പരിക്കേറ്റ സൈനികർക്കും, കുടുംബാംഗങ്ങൾക്കും സാന്ത്വനമായി പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ.
ജമ്മുവിലെ മിലിട്ടറി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരെയാണ് മന്ത്രി സന്ദർശിച്ചത്.വീരമൃത്യൂ വരിച്ച ജവാന്മാരുടെ വീടുകളിലും മന്ത്രി സന്ദർശനം നടത്തി.
ആക്രമണത്തിനിടയിൽ വെടിയേറ്റ ഗർഭിണിയായ യുവതി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു.ഇവരെയും കുഞ്ഞിനെയും മന്ത്രി സന്ദർശിച്ചു.
സുജ്വാൻ സൈനിക ക്വാർട്ടേഴ്സിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും മന്ത്രി ആരാഞ്ഞു.
ജയ്ഷെ മുഹമ്മദ് ഭീകരർ ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപിൽ ശനിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ അഞ്ചു സൈനികരാണ് വീരമൃത്യൂ വരിച്ചത്.ഒരു സൈനികന്റെ പിതാവിന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
കുടുംബങ്ങളെയും ആക്രമിച്ച ഭീകരസംഘത്തിലെ മൂന്നാമനെ ഇന്നലെ പുലർച്ചെ സൈന്യം വധിച്ചു. ആറു സ്ത്രീകളും കുട്ടികളുമുൾപ്പെടെ 10 പേർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്.