പോർട്ട് എലിസബത്ത് : ദക്ഷിണാഫ്രിക്കയിൽ ചരിത്ര പരമ്പര ജയം തേടി ഇന്ത്യ.പോർട്ട് എലിസബത്തിലെ സെന്‍റ് ജോർജസ് പാർക്കിലാണ് അഞ്ചാം ഏകദിനം നടക്കുന്നത് ..ഇന്ന് ജയിച്ചാൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം.
വിരാട് കോഹ്‍ലിയുടെ ബാറ്‍റിംഗ് മികവിലാണ് ഇന്ത്യയുടെ പ്രതീക്ഷ.വേഗം കുറഞ്ഞ പിച്ച് ബാറ്‍റിംഗിനെ തുണച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.ഇന്ത്യൻ സമയം വൈകിട്ട് 4.30ന് മത്സരം ആരംഭിക്കും.
പരമ്പരയിൽ ഇന്ത്യ 3-1 നു മുന്നിലാണ് . സ്പിന്നർമാരുടെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യൻ ജയത്തിനു പിന്നിലെങ്കിലും അവസാന മത്സരത്തിൽ സ്പിന്നർമാരെ ദക്ഷിണാഫ്രിക്ക അനായാസം നേരിട്ടതിന്റെ ആശങ്കയിലാണ് കോഹ്‌ലിയും കൂട്ടരും .
സെന്റ് ജോർജസ് പാർക്ക് നേരിയ രീതിയിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവരെയാണ് പിന്തുണയ്‌ക്കുന്നത് . 32 മത്സരങ്ങളിൽ 17 എണ്ണത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചിട്ടുള്ളത്.
ജയിച്ച മൂന്നു കളികളിലും ആധികാരികമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത് . ആദ്യ കളിയിൽ എട്ടു വിക്കറ്റിനും രണ്ടാമത്തേതിൽ ആറു വിക്കറ്റിനുമായിരുന്നു ഇന്ത്യൻ ജയം . മൂന്നാമത്തെ മത്സരം ഒൻപത് വിക്കറ്റുകൾക്കാണ് ഇന്ത്യ ജയിച്ചത്.
ഇന്ത്യൻ ടീം മുൻ ക്യാപ്ടൻ എം.എസ് ധോണി 46 റൺസ് കൂടിയെടുത്താൽ പതിനായിരം റൺസ് ക്ളബ്ബിൽ അംഗമാകും . സ്റ്റാർ ബാറ്റ്സ്മാൻ ഹാഷിം അല ഫോം ഔട്ടായത് ആണ് ദക്ഷിണാഫ്രിക്ക നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബൂമ്ര നാലുവട്ടമാണ് ആംലയെ പുറത്താക്കിയത്. ഇതിൽ മൂന്നും എൽബിഡബ്ള്യു ആയിരുന്നു. ആംലയെ നാലു പ്രാവശ്യം പുറത്താക്കിയ ഒരേ ഒരു ബൗളറും ബൂമ്രയാണ് .