അതീവ സുരക്ഷാ സംവിധാനങ്ങൾ ഉള്ള പാർക്കിൽ രഹസ്യമായി പ്രവേശിച്ച വേട്ടക്കാരനെ സിംഹങ്ങൾ കടിച്ചു കൊന്നു . തലയൊഴികെയുള്ള ശരീര ഭാഗങ്ങൾ ഇവ ഭക്ഷണമാക്കുകയും ചെയ്തു.
സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലാണ് സംഭവം.കഴിഞ്ഞ ദിവസമാണ് പാർക്കിനുള്ളിലെ സിംഹങ്ങൾ മനുഷ്യമാംസം ഭക്ഷിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്.
ഉടൻ തന്നെ ഇവർ പൊലീസിൽ വിവരമറിയിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിംഹക്കൂട്ടിനുള്ളിൽ നിന്ന് വേട്ടക്കാരന്റെ തലയും,അസ്ഥികളും കണ്ടെത്തിയത്. സമീപത്തു നിന്ന് വേട്ടക്കായി ഉപയോഗിക്കുന്ന തോക്കും കണ്ടെത്തി.
കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.പാർക്കിനുള്ളിൽ ഇയാൾ എങ്ങനെ പ്രവേശിച്ചുവെന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഡിസംബറിൽ പാർക്കിൽ സിംഹങ്ങൾ വിഷം ഉള്ളിൽ ചെന്ന് കൂട്ടമായി ചത്തിരുന്നു.ഇതിനു പിന്നിൽ ചൈന,വിയറ്റ്നാം എന്നിവിടങ്ങളിലെ മരുന്ന് മാഫിയകളാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ രാജ്യങ്ങളിൽ സിംഹങ്ങളുടെ ശരീരാഭാഗങ്ങൾ ചികിൽസകൾക്കായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ മരുന്ന് മാഫിയകൾ വേട്ടക്കാരുടെ സഹായത്തോടെ സിംഹങ്ങളെ വകവരുത്തിയതാകാമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.