ന്യൂഡൽഹി : ക്രിസ്ത്യാനിയാണോ,എങ്കിൽ മതമാണ് ആദ്യം അതു കഴിഞ്ഞ് മതി രാജ്യത്തെ വോട്ടവകാശം.നിർദേശം നാഗാലാൻഡിലെ ക്രിസ്ത്യൻ പുരോഹിതന്മാരുടേതാണ്.
ജനാധിപത്യ രാഷ്ട്രത്തിൽ പൗരന്മാർക്കുള്ള വോട്ടവകാശത്തിൽ കൈകടത്തിയുള്ള ക്രിസ്ത്യൻ പുരോഹിതന്മാരുടെ നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
നാഗാലാൻഡ്,ത്രിപുര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് ക്രിസ്ത്യൻ പുരോഹിതന്മാർ പൗരന്മാർക്ക് നിർദേശം നൽകിയത്.
നാഗാലാൻഡിലെ ക്രിസ്ത്യൻ പള്ളി അധികൃതരാണ് ഈ നിർദേശത്തിനു പിന്നിൽ.
നാഗാ ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിലിന്റെ പേരിലുള്ള നിർദേശമടങ്ങിയ സർക്കുലറിന്റെ കോപ്പി ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നുണ്ട്.ഹൈന്ദവ സംഘടനയായ ബിജെപിയെ ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള നാഗാലാൻഡിൽ വിജയിപ്പിക്കരുതെന്നാണ് സർക്കുലറിന്റെ ഉള്ളടക്കം.
ആദ്യം മതത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും,അതു കഴിഞ്ഞു മതി വോട്ടവകാശമെന്നും സർക്കുലറിൽ പറയുന്നു.
പൗരന്റെ മൗലികാവകാശങ്ങൾ പോലും ഹനിക്കും വിധം തീരുമാനങ്ങളെടുക്കുന്ന പുരോഹിതന്മാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.