കണ്ണൂർ : ഐഎസ് ഭീകരന്മാർ പോലും ശിഷ്യപ്പെടുന്ന രീതിയിലുള്ള കൊലപാതകങ്ങളാണ് സിപിഎം നടത്തുന്നതെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ വിഡി സതീശൻ സതീശൻ . കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ സിപിഎമ്മുകാർ വെട്ടിക്കൊന്നതിനെതിരെ നടത്തുന്ന ഉപവാസ സമരത്തിലാണ് സതീശന്റെ പരാമർശം
തീവ്രവാദി സംഘടനകൾ പോലും പ്ലാൻ ചെയ്യാത്ത രീതിയിൽ പ്ലാൻ ചെയ്ത് സിപിഎം കില്ലർ ഗ്രൂപ്പുകൾ കൊലപാതകം നടത്തുന്നു.അക്രമത്തിൽ പങ്കില്ലെന്നത് സി പിഎമ്മിന്റെ സ്ഥിരം പല്ലവിയാണ്.പി.ജയരാജൻ അറിഞ്ഞുകൊണ്ടാണ് കൊലപാതകം നടന്നതെന്നും സതീശൻ ആരോപിച്ചു.
പിണറായി വിജയൻ അറിയാതെയാണ് ശുഹൈബിനെ കൊന്നതെങ്കിൽ ഇരുപത്തിനാല് മണിക്കൂറുനുള്ളിൽ പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണം. എങ്ങനെയെല്ലാമാണ് കൊല്ലുന്നത്, എന്നതിൽ പരീക്ഷണം നടത്തുകയാണ് സി പി എം പ്രവർത്തകരെന്നും വി.ഡി.സതീശൻ ആരോപിച്ചു.
എSയന്നുരിലെ ഏരിയാ കമ്മിറ്റി അറിഞ്ഞു കൊണ്ടാണ് കൊലപാതകം നടത്തിയത്. കില്ലർ ടീമിനെ ഏർപ്പെടുത്തിയത് പാർട്ടിയുടെ എല്ലാ ഘടകങ്ങളും അറിഞ്ഞാണ്. ലോകത്തിലെ അറിയപ്പെടുന്ന തീവ്രവാദികൾ പോലും ഇത്തരത്തിലുള്ള ആസൂത്രണത്തിൽ കൊലപാതകം നടത്തുന്നില്ല.
ഐ എസ് ഭീകരൻമാർ പോലും അവരുടെ ആയുധം താഴെ വെച്ച് സി പി എമ്മിന് ശിഷ്യപ്പെടും. എന്തിന് വേണ്ടിയാണ് സി പി എം ശുഹൈബിനെ കൊന്നത് എന്ന് വ്യക്തമാക്കണം. ഷുക്കുറിന്റെ കൊലപാതകം ആസൂത്രണം ചെയ്ത അതേ ആളുകൾ തന്നെയാണ് ശുഹൈബിന്റെ കൊലപാതകത്തിന് പിന്നിലുമെന്ന് സതീശൻ വ്യക്തമാക്കി. ശുഹൈബിന്റെ കുടുംബത്തിന്റെ സംരക്ഷണം കെപിസിസി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോൺഗ്രസ് പോരാടുമെന്ന് ചടങ്ങിൽ സംസാരിച്ച കോൺഗ്രസ് നേതാവ് കെ സുധാകരൻ വ്യക്തമാക്കി .സഹിഷ്ണുത ദൗർബല്യമായി സിപിഎം കാണരുത്. ആയുധമെടുക്കാൻ കോൺഗ്രസിനെ സിപിഎം നിർബന്ധിക്കരുതെന്നും കെ.സുധാകരൻ പറഞ്ഞു