കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ രാജിവെച്ചു.പാർലമെന്റ് തിരഞ്ഞെടുപ്പിൽ ദുബെയുടെ പാർട്ടിയായ നേപ്പാളി കോൺഗ്രസിനു ശക്തമായ തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് രാജി.
ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ പാര്‍ട്ടി അദ്ധ്യക്ഷനും,മുൻ പ്രധാനമന്ത്രിയുമായ കെ പി ഓലിയെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം മേയിലാണ് ദുബെ നാലാം തവണയും നേപ്പാളിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
ഓലി 2015 ഒക്ടോബര്‍ മുതല്‍ 2016 ഓഗസ്റ്റ് വരെ പ്രധാനമന്ത്രിയായിരുന്നു. 2017 ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ ഒറ്റക്കക്ഷിക്ക് ഭൂരിപക്ഷം കിട്ടിയില്ല.
തുടര്‍ന്ന് മാവോയിസ്റ്റ് സെന്ററുകളും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് ഇടതുപക്ഷ സഖ്യമുണ്ടാക്കുകയായിരുന്നു. ഇവർ തെരഞ്ഞെടുപ്പിൽ 275 സീറ്റില്‍ 174 സീറ്റുകളോടെയാണ് ഭരണത്തിലേറിയത്.