ന്യൂഡൽഹി : രാഹുൽ ഗാന്ധിയും,കോൺഗ്രസ്സുമായുള്ള അടുപ്പമാണ് കോടികളുടെ തട്ടിപ്പ് നടത്താൻ നീരവ് മോദിയെ സഹായിച്ചതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ.
നീരവിന്റെ ആഭരണപ്രദര്ശനവേദിയിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് അലഹബാദ് ബാങ്ക് നീരവ് മോദിക്ക് വായ്പ നൽകിയതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2013-ലാണ് അലഹാബാദ് ബാങ്ക് നീരവ് മോദിയുടെ ഗീതാഞ്ജലി ജെംസിന് 1550 കോടിയുടെ വായ്പ നല്‍കിയത്.ഇത്തരത്തിൽ വായ്പ നൽകുന്നതിനെ ബാങ്ക് ഡയറക്ടറായിരുന്ന ദിനേശ് ദുബൈ എതിർത്തിരുന്നു.
അന്നത്തെ ധനകാര്യസെക്രട്ടറിക്ക് ഇതു സംബന്ധിച്ച് ദുബൈ പരാതി നൽകി.എന്നാൽ പരാതി അന്വേഷിക്കുന്നതിനു പകരം ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെയ്ക്കാനാണ് ധനകാര്യ സെക്രട്ടറി ദുബൈയോട് ആവശ്യപ്പെട്ടത്.
ഇങ്ങനെ ആവശ്യപ്പെടാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതാരാണെന്ന് കോൺഗ്രസ്സ് വ്യക്തമാക്കണം.നീരവ് മോദിയുടെ തട്ടിപ്പിന് ചുക്കാൻ പിടിച്ച് കൂടെ നിന്നത് കോൺഗ്രസ്സാണ്.
എൻ ഡി എ സർക്കാരിന്റെ ജാഗ്രത കൊണ്ടാണ് ഇപ്പോൾ ഈ തട്ടിപ്പ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.കുംഭകോണവുമായി സര്‍ക്കാരിന് ബന്ധമില്ല. ബാങ്ക് സംവിധാനത്തിനാണ് ഉത്തരവാദിത്വമെന്നും മന്ത്രി കൂട്ടിച്ചേർത്തു.