കണ്ണൂർ: വയല്‍നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ കണ്ണൂര്‍ കീഴാറ്റൂർ നിവാസികൾ അനിശ്ചിത കാല രാപ്പകല്‍ സമരത്തിലേക്ക്. ബൈപ്പാസ് നിർമ്മാണത്തിന് ദേശീയ പാതാ അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കുന്നത്. അതേസമയം കീഴാറ്റൂർ സമരത്തിന് പിൻതുണയുമായി സി.പി.ഐ ജില്ലാ നേതൃത്വം പരസ്യമായി രംഗത്ത് വന്നു.
ഒരിടവേളക്ക് ശേഷം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ ജനകീയ സമരം പുനരാംരംഭിക്കുകയാണ്. ബൈപ്പാസ് നിർമ്മിക്കാൻ ദേശീയ പാതാ അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നാട്ടുകാർ സമരം ആരംഭിക്കാൻ തീരുമാനിച്ചത്.
അതേസമയം വയൽക്കിളികളുടെ സമരത്തിന് പിൻതുണയർപ്പിച്ച് സി.പി.ഐ ജില്ലാ നേതൃത്വം രംഗത്ത് വന്നു. കീഴാറ്റൂരിൽ ഒരു നാടൊന്നാകെ നടത്തുന്ന സമരo ശരിയാണെന്ന നിലപാടാണ് സി.പി.ഐക്കെന്ന് ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാർ വ്യക്തമാക്കി.
നേരെത്തെ മന്ത്രി ജി.സുധാകരനുമായി നടത്തിയ ചര്‍ച്ചയിൽ ബദൽ മാര്‍ഗങ്ങൾ കണ്ടെത്താൻ ഒരു വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. എന്നാല്ഈ സമിതി ബൈപ്പാസിന് അനുകൂലമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
തുടര്‍ന്നാണ് നിര്‍ദ്ദിഷ്ട വയലിലൂടെ ബൈപ്പാസ് നിര്‍മ്മിക്കാൻ ദേശീയ പാത അതോറിറ്റി തീരുമാനിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിൽ സി.പി.എം പ്രതികൂട്ടിലായതിന് പിന്നാലെ പാർട്ടിഗ്രാമത്തിലെ സമരവും സി.പി.എമ്മിന് തലവേദനയാവുകയാണ്.