തിരുവല്ല: പത്തനംതിട്ട തിരുവല്ല ഇരവിപേരൂരില്‍ പടക്കപ്പുരക്ക് തീപിടിച്ചുണ്ടായ അപകടത്തിൽമരണം രണ്ടായി. കരിമരുന്ന്തൊഴിലാളികളായ ഹരിപ്പാട് മഹാദേവികാട് സ്വദേശി ഗുരുദാസനും ഭാര്യ ആശ ഗുരുദാസനുമാണ് മരിച്ചത് . സംഭവസ്ഥലത്തു വെച്ചു തന്നെ ഗുരു ദാസാൻ മരിച്ചിരുന്നു ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്.
പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആഘോഷങ്ങളുടെ ഭാഗമായി വെടിവഴിപാട് നടത്താന്‍ സജ്ജമാക്കിയ കരിമരുന്നാണ് പൊട്ടിത്തെറിച്ചത്. കരിമരുന്ന് പ്രയോഗം നടത്തുന്നതിന് സംഘാടകര്‍ അനുമതി തേടിയിരുന്നില്ലെന്ന് സംഭവസ്ഥലത്തെത്തിയ എ ഡി എം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ദുരുഹത ഉണ്ടെന്ന് PRDS അതികൃതരും പറഞ്ഞു.
രാവിലെ 9.40 ഓടെയാണ് ഉഗ്ര സ്ഫോടനമുണ്ടായത്. അപകടത്തില്‍പ്പെട്ട ഗുരുദാസന്റെ ഭാര്യ ആശയുൾപ്പെടെ 4 പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. 3 പേർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചിത്സയിലാണ്. അതീവഗുരുതരമായി പൊള്ളൽ എറ്റിരുന്ന ആശ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് മരിക്കുന്നത്. ഒരാളുടെ നില ഗുരുദരമായി തുടരുകയാണ്. സ്ഫോടനത്തിൽ ദുരൂഹതയുണ്ടെന്നാണ് PRDS അധികൃതർ പറയുന്നത്.
വെടിവഴിപാട് നടത്തുന്നതിനായാണ് കരിമരുന്ന് സൂക്ഷിച്ചിരുന്നത്. നാളെ വൈകീട്ട് ചൈനീസ് പടക്കങ്ങള്‍ ഉപയോഗിച്ചുള്ള വെടിക്കെട്ടും ഒരുക്കിയിരുന്നു. എന്നാല്‍ ഇതിന് സംഘാടകര്‍ അനുമതി തേടിയിരുന്നില്ലെന്ന് എഡിഎം വ്യക്തമാക്കി.
പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആചാര്യന് പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ആയിരക്കണക്കിന് പേരാണ് സഭാ ആസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ കരിമരുന്ന് സൂക്ഷിച്ചിരുന്ന സ്ഥലത്ത് ആള്‍തിരക്കില്ലാതിരുന്നതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചില്ല. സംഭവത്തില്‍ കരിമരുന്ന് കരാറുകാരന് സുനിലിനെതിരെ കേസെടുക്കുമെന്ന് തിരുവല്ല സി ഐ അറിയിച്ചു.