അഗർത്തല: ത്രിപുര ജനവിധിയിയെഴുതുന്നു. 59 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് മൂന്നിന് അറിയാം. സ്ഥാനാർത്ഥിയുടെ നിര്യാണത്തെതുടർന്ന് ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.
ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുൻപെങ്ങുമില്ലാത്ത വിധം വൻ ദേശീയ ശ്രദ്ധയാക്കാകർഷിച്ചിരിക്കുന്നത്. ഇതിനുള്ള സുപ്രധാന കാരണം ചരിത്രത്തിലാദ്യമായി ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ ബിജെപിയും ഇടതുപക്ഷവും നേർക്കുനേർ ഏറ്റുമുട്ടുകയാണെന്നുള്ളതാണ്.
2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.57% വോട്ടു മാത്രം നേടി 59 സീറ്റിലും കെട്ടിവെച്ച പണം നഷ്ടപ്പെട്ട ബിജെപി 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗത്തിലും 6% വോട്ടു പോലും നേടാനാകാതെ നിലംപരിശായതിനു സടകുടഞ്ഞെഴുന്നേൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
എന്തായാലും തങ്ങളുടെശക്തികേന്ദ്രമായ ത്രിപുരയിൽ തോൽവിയേറ്റുവാങ്ങിയാൽ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിതന്നെ തുലാസിലാകും.