ന്യൂഡൽഹി: ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാഷ്ട്രഭക്തിയിൽ അധിഷ്ഠിതമായ പാർട്ടിയാണ് ബിജെപിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഘടനയ്ക്കായി ജീവൻ ബലിയർപ്പിച്ച പ്രവർത്തകരെ നരേന്ദ്ര മോദി അനുസ്മരിച്ചു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നവഭാരതം എന്ന ലക്ഷ്യവുമായി ബിജെപി പ്രവർത്തകർ മുന്നോട്ട് പോകുകയാണെന്ന് അമിത് ഷാ പറഞ്ഞു.
ദീൻദയാൽ മാർഗിൽ നടന്ന ചടങ്ങിൽ മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരും സംബന്ധിച്ചു.
അഞ്ചുനില മന്ദിരത്തിൽ ദേശീയ ഭാരവാഹികൾക്കുള്ള ഓഫീസ് മുറികൾ, ലൈബ്രറി, വീഡിയോ കോൺഫറൻസിംഗ് സംവിധാനം, തുടങ്ങി വിപുലമായ സൗകര്യങ്ങളുണ്ട്. 600 സീറ്റുകളുള്ള രണ്ട് കോൺഫറൻസ് ഹാളുകളും, സൗരോർജ വൈദ്യുതി, ഭൂഗർഭ പാർക്കിങ്, വൈഫൈ സംവിധാനം തുടങ്ങി ആധുനിക രീതികളും ഉൾകൊള്ളിച്ചാണ് പുതിയ ആസ്ഥാന മന്ദിരം നിർമിച്ചിരിക്കുന്നത്.
സർക്കാർ ബംഗ്ലാവുകൾ പാർട്ടി ആസ്ഥാനങ്ങളായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സുപ്രീം കോടതി എല്ലാ രാഷ്ട്രീയ പാർട്ടികളോടും നിർദേശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാനം ഒരുസ്ഥലത്താകണമെന്നും സുപ്രീംകോടതി വിധിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി പുതിയ ആസ്ഥാന മന്ദിരം നിർമിച്ചത്.
ന്ദിരത്തിന്റെ ശിലാസ്ഥാപനം 2016 ഓഗസ്റ്റ് 18നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നിർവഹിച്ചത്. ഒന്നര വർഷം കൊണ്ട് റെക്കോഡ് വേഗത്തിലാണ് മന്ദിരത്തിന്റെ പണ പൂർത്തിയാക്കിയത്.