കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ റഡാർ കാലിബ്രേഷൻ ടെസ്റ്റ് വിജയകരമായി നടത്തി. ഏയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിമാനം രണ്ടര മണിക്കൂർ വിമാനത്താവളത്തിന് മുകളിലൂടെ പറത്തിയാണ് റഡാർ പ്രവർത്തനസജ്ജമാക്കിയത്.
ഒരു പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധരുമടങ്ങിയ ഡ്രോണിയർ വിമാനമാണ് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലെത്തിയത്. അയ്യായിരം മുതൽ എട്ടായിരം അടിവരെ ഉയരത്തിലാണ് വിമാനം പറന്നത്.
CNN എന്ന കോഡിലായിരിക്കും കണ്ണൂർ വിമാനത്താവളം വ്യോമയാന ഭൂപടത്തിൽ അറിയപ്പെടുക. വിമാനത്താവളത്തില്‍ ഘടിപ്പിച്ച ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒംനിറേഞ്ച് റഡാര്‍ ഉപകരണം കാലിബ്രേഷനിലൂടെ പ്രവര്‍ത്തനക്ഷമാക്കുന്നതിനായി എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരീക്ഷണ വിമാനം പറത്തിയത്.
ഒരു പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധരുമടങ്ങിയ സംഘം എ.എ.ഐയുടെ ഡ്രോണിയര്‍ വിമാനത്തിലുണ്ടാവും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലൂടെ പല ഉയരങ്ങളിലും ദിശകളിലുമായി പറന്നാണ് റഡാര്‍ ഉപകരണത്തില്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയത്.