അടിയന്തിരഘട്ടത്തിൽ ചൈനയെ നേരിടാൻ ഇന്ത്യയുടെ സുഖോയ് സജ്ജമാണോ എന്ന് ചോദിക്കുന്നവർക്ക് മുന്നിലൂടെ നാളെ അത്യാധുനിക പോര്‍വിമാനമായ സുഖോയ്–30 എംകെഐ പറക്കും.
യുദ്ധസമാന സാഹചര്യങ്ങളിൽ സുഖോയ് പോർ വിമാനത്തെ എങ്ങനെ ഉപയോഗിക്കാം എന്ന് തീർച്ചപ്പെടുത്തുന്നതിനായാണ് പരീക്ഷണാടിസ്ഥാനത്തിൽ നാളെ സുഖോയ് പറത്തുന്നത്.
രണ്ട് സുഖോയ് വിമാനങ്ങളാണ് ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയർപോർട്ടിൽ നിന്നും പറന്നുയരുന്നത്.19,20 തീയതികളിൽ നടക്കുന്ന പരീക്ഷണ പറക്കലുകൾക്ക് ഇന്ത്യൻ എയർഫോഴ്സിന്റെ പ്രത്യേക വിഭാഗമാകും നേതൃത്വം നൽകുക.
ഹിമാചൽ പ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആകാശ അതിർത്തി ലംഘിച്ച് ചൈനീസ് വിമാനങ്ങൾ പറന്നതിന്റെ പശ്ചാത്തലത്തിൽ സുഖോയുടെ പരീക്ഷണ പറക്കലിന് ഏറെ പ്രാധാന്യമുണ്ട്.
അമേരിക്കയുടെ എഫ് 16 പോർവിമാനങ്ങളേക്കാൾ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമാണ് ഇന്ത്യയുടെ സുഖോയ്.
ശബ്ദാതിവേഗ ക്രൂയിസ് മിസൈൽ ഘടിപ്പിക്കുന്ന ദീർഘദൂര പോർവിമാനമായി സുഖോയ് മാറിയതോടെ ചൈനയും,പാകിസ്ഥാനും തങ്ങളുടെ ആശങ്കയും പുറം ലോകത്തെ അറിയിച്ചിരുന്നു.
242 സുഖോയ് പോർവിമാനങ്ങളാണ് നിലവിൽ വ്യോമസേനയ്‌ക്കുള്ളത്. ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച സുഖോയ്‌ക്ക് മുന്നിൽ പാകിസ്ഥാന്റെ എഫ് – 16 ന് രക്ഷയില്ലെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്‌ദ്ധർ പറയുന്നത്.