ന്യൂഡൽഹി: ഇന്ത്യയിലെ കത്തോലിക്കാസഭാ മേലാദ്ധ്യക്ഷന്മാരായ കർദ്ദിനാൾമാരുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കത്തോലിക്കാ ബാവ, കെസിബിസി പ്രസിഡന്റും ലത്തീൻ സഭ തലവനുമായ കർദ്ദിനാൾ ഡോ ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച സൗഹാർദ്ദപരമായിരുന്നുവെന്നും ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സഭാ അദ്ധ്യക്ഷന്മാർ പ്രതികരിച്ചു. സഭയുടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിൽ അനുകൂല നിലപാട് പങ്കുവെച്ചുവെന്നും സഭാദ്ധ്യക്ഷമാർ പ്രതികരിച്ചു.
പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായും സഭാ അദ്ധ്യക്ഷന്മാർ പറഞ്ഞു. മലങ്കരസഭാ തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങളിലുള്ള മെത്രാന്മാരുടെ പ്രതിനിധി സംഘം നേരത്തെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് മേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്താൻ പ്രധാനമന്ത്രി തീരുമാനിച്ചത്.
Interacted with Mar George Cardinal Alencherry (Major Archbishop of the Syro-Malabar Church), Cardinal Oswald Gracias, (Archbishop of Bombay and President of CBCI), and His Beatitude Baselios Cardinal Cleemis (Major Archbishop-Catholicos of the Syro-Malankara Catholic Church). pic.twitter.com/36fUWPT9p5
— Narendra Modi (@narendramodi) January 19, 2021
Comments