രാജ്യത്ത് ഉണ്ടായ ക്ഷാമം മറികടക്കാൻ സിംബാബ്വെ ലോകരാഷ്ട്രങ്ങളോട് ധനസഹായം അഭ്യർത്ഥിച്ചു. രാജ്യം കടുത്ത വരച്ചൾയുടെ പിടിയിൽ അകപ്പെട്ട സാഹചര്യത്തിലാണ് ധനസഹായം അഭ്യർത്ഥിച്ച് വൈസ് പ്രസിഡന്റ് എനേഴ്സൺ നംഗാംഗ്വ രംഗത്തെത്തിയത്.
സിംബാബൈയിലെ വരൾച്ചയെ ദേശീയ ദുരന്തമായി പ്രസിഡന്റ് റോബർട്ട് മുഗാബേ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്,വരൾച്ച നേരിടാൻ ധനസഹായം അഭ്യർത്ഥിച്ച് വൈസ് പ്രസിഡന്റ് രംഗത്തെത്തിയത്. വ്യവസായികളോടും സന്നദ്ധസംഘടനകളോടുമാണ് അദ്ദേഹം സഹായം അഭ്യർത്ഥിച്ചത്. 1.5 ദശലക്ഷം ഡോളറിന്റെ സഹായമാണ് ആവശ്യപ്പെട്ടത്. ഈ വർഷാവസാനം വരെ1.57 ലക്ഷം ഡോളറിന്റെ ധനസഹായം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സർക്കാർ നയങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. 3 ദശലക്ഷം പേർ ആഹാരവും വെള്ളവും ലഭിക്കാതെ സിംബാബെയിൽ കഷ്ടപ്പെടുന്നുവെന്നാണ് കണക്കുകൾ. എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ വരൾച്ച മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. സിംബാബ്വെയുടെ തെക്കൻ മേഖലയാണ് വരൾച്ചയുടെ കടുത്ത പിടിയിലായത്.