ശ്രീനഗർ : കശ്മീരിലെ ബാരാമുള്ളയിൽ നിന്നും ജെയ്ഷ് ഇ മൊഹമ്മദ് ഭീകരനെ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തു . മൂന്ന് മാസങ്ങൾക്ക് മുൻപ് കുപ് വാരയിലെ സൈനിക കേന്ദ്രം ആക്രമിച്ച നാല് ഭീകരന്മാരിലൊരാളായ മൊഹമ്മദ് സാദിഖ് ഗുജ്ജാറാണ് അറസ്റ്റിലായത് .
പാകിസ്ഥാനിലെ സിയാൽ കോട്ട് സ്വദേശിയാണിയാൾ . ഹുസൈൻ , മാലിക് , റിസ്വാൻ എന്നീ മൂൻ ഭീകരർക്കൊപ്പമാണ് മൊഹമ്മദ് സാദിഖ് സൈനിക കേന്ദ്രം ആക്രമിച്ചത് . സൈന്യത്തിന്റെ തിരിച്ചടിയിൽ മറ്റ് മൂന്ന് പേരും കൊല്ലപ്പെട്ടു . പരിക്കേൽക്കാതെ രക്ഷപ്പെട്ട സാദിഖ് കൊടും കാട്ടിൽ മൂന്ന് ദിവസം ഒളിവിൽ കഴിഞ്ഞതിന് ശേഷം കുപ് വാരയിലെത്തുകയും പിന്നീട് ബാരാമുള്ളയിലേക്ക് കടക്കുകയുമായിരുന്നു .
സിയാൽ കോട്ടിലെ കർഷക കുടുംബത്തിൽ പെട്ട മൊഹമംദ് സാദിഖിനെ കൂട്ടുകാരനാണ് ജെയ്ഷ് ഇ മൊഹമ്മദിലേക്ക് ആകൃഷ്ടനാക്കിയത് . ആയുധ പരിശീലനത്തിനൊപ്പം മൂന്ന് മാസത്തെ ജിഹാദിനെക്കുറിച്ചുള്ള പരിശീലനവും സാദിഖിനു ലഭിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.