കൊച്ചി: പരവൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കേരള ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. കേസ് സി.ബി.ഐക്കു വിടണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി വേണം. സംഭവത്തിൽ ബാഹ്യ ഇടപെടലുകളുണ്ടായതായി അന്വേഷിക്കണമെന്നും, കുറ്റക്കാർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനങ്ങൾ പാടില്ലെന്നും, രാത്രികാലങ്ങളിൽ വെടിക്കെട്ടു നടത്താൻ പാടില്ലെന്നും കോടതി പറഞ്ഞു. വെടിക്കെട്ടുകൾ നടക്കുന്നയിടത്ത് പൊലീസിന്റെയും. അധികാരികളുടെയും കർശന നിരീക്ഷണവും നിയന്ത്രണവും ഉറപ്പു വരുത്തണമെന്നും കോടതി പറഞ്ഞു.