സിങ്കപ്പൂർ: നരേന്ദ്രമോദിയുടെ വിദേശനയത്തിലെയും, ബാഹ്യശക്തികളെ തന്റെ ശക്തമായ നിയന്ത്രണത്തിൽ നിർത്തുന്നതിലുമുളള പാഗത്ഭ്യം പല പ്രമുഖരെയും അത്ഭുതപ്പെടുത്തുന്നതാണെന്ന് സിങ്കപ്പൂർ മുൻ വിദേശകാര്യമന്ത്രി ജോർജ്ജ് യിയോ. പ്രമുഖ മാദ്ധ്യമപ്രവർത്തകനായ രവി വെളളൂരിന്റെ ‘ഇന്ത്യ റൈസിംഗ്, ഫ്രഷ് ഹോപ്പ്, ന്യൂ ഫിയേഴ്സ്‘ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിലാണ് ജോർജ്ജ് ഇക്കാര്യം സൂചിപ്പിച്ചത്.
ഭാരതം മറ്റൊരു രാജ്യത്തിനും ഭീഷണിയല്ല. ഭാരതം തന്ത്രപ്രാധാന്യമുള്ള രാഷ്ട്രമെന്ന നിലയിൽ നിരവധി നിക്ഷേപസാദ്ധ്യതകളുളളയിടമാണ്. രവി വെളളൂരിന്റെ ഗ്രന്ഥത്തെ അനുകൂലിച്ചു കൊണ്ട് അദ്ദേഹം പരാമർശിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ നാരായണനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്ത സാഹചര്യത്തെക്കുറിച്ചും, നാവികസേനാമേധാവി ഡി.കെ. ജോഷിയുടെ രാജി സംബന്ധിച്ചും, മുംബൈ ആക്രമണത്തെ രാഷ്ട്രം എങ്ങനെ നേരിട്ടുവെന്നും, തുടങ്ങി, കോൺഗ്രസ്-മന്മോഹൻ-സോണിയ ബന്ധങ്ങളിലെ പ്രക്ഷുബ്ധത വരെ, രവി വെളളൂരിന്റെ ഗ്രന്ഥം ചർച്ച ചെയ്യുന്നു.
ഗ്രന്ഥം ഈ മാസം 21ന് സിങ്കപ്പൂരിൽ, മുൻ സിങ്കപ്പൂർ പ്രധാനമന്ത്രി, ഗോഹ് ചോക് ടോംഗ് പ്രകാശനം ചെയ്യും. സിങ്കപ്പൂരിന് ഭാരതവുമായുള്ള ബന്ധത്തിൽ നിർണ്ണായക സ്ഥാനം വഹിച്ചിട്ടുള്ളയാളാണ് ഗോഹ് ചോക് ടോംഗ്