തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങി. പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും വടക്കും നാഥനെ സാക്ഷിയാക്കി ശ്രിമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിയതോടെയാണ് പൂരത്തിന് സമാപ്തിയായത്. അടുത്ത വര്‍ഷം മെയ് അഞ്ചിനാണ് പൂരം.
പഞ്ചവാദ്യത്തിന്റെ ഹൃദയ തുടിപ്പുകളും ഇലഞ്ഞിത്തറയുടെ നാഥവിസ്മയവും ഒര്മ്മകളില് നിക്ഷേപിച്ച് വീണ്ടും ഒരു പൂരത്തിനായുള്ള കാത്തിരിപ്പ്. ഒരു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചെത്തിയ തൃശ്ശുര്‍ പുരത്തിന്റെ കാഴ്ച്ചകളോരോന്നും അവിസ്മരണിയമായിരുന്നു. അതിഥികള്‍ക്ക് വേണ്ടിയാണ് പൂരം ഇന്നലെ വര്‍ണ്ണങ്ങള്‍ തീര്‍ത്തതെങ്കില്‍ ഇന്നത്തെ പൂരം തൃശ്ശുര്കാര്ക്ക് വേണ്ടിയായിരുന്നു.
രാവിലെ 8 മണിയോടെ പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും 15 ആനകളുടെ അകമ്പടിയോടെ വടക്കും നാഥനെ ലക്ഷ്യം വച്ച് പുറപ്പെട്ടു. കിഴക്കൂട്ട് അനിയന്മാരാര് തീര്‍ത്ത പാണ്ടിമേള വിസ്മയത്തിന് താളം പിടിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ഇലഞ്ഞിത്തറയില്‍ കൊട്ടിതീര്ത്ത പാണ്ടിമേളങ്ങളുടെ കലാശങ്ങള്‍ക്ക് ആവസാനമില്ലെന്ന് ഒര്മിപ്പിച്ച് മേളത്തിന്റെ മധുരിമ പാറമേക്കാവിന് വേണ്ടി പെരുവനം കുട്ടന്മാരാര് ഒരിക്കല്‍കൂടി ശ്രീമൂലസ്ഥാനത്ത് ആസ്വാദകര്‍ക്ക് വേണ്ടി ശ്രിഷ്ടിച്ചു.
12.30ഓടെ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ശ്രീ പത്മനാഭന് വടക്കും നാഥനുള്ളിലേക്ക് തൊട്ട് പുറകെ തിരുവമ്പാടിയുടെ ശിവസുന്ദരന്‍. പൂരത്തിന്റെ പരിസമാപ്തിയാണെന്ന് വിളംബരം ചെയ്ത് വെടിക്കെട്ട്. തുടര്‍ന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇരുവിഭാഗവും പുറത്തേക്ക്. ശ്രീ മൂലം സ്ഥാനത്ത് വടക്കുംനാഥ ഗോപുരത്തിന് മുന്നിലായി എല്ലാവരെയും സാക്ഷിയാക്കി വികാരനിര്‍ഭരമായ ഉപചാരംചൊല്ലല്‍.
ഇനിയൊരു പൂരകാലത്തിനായി അടുത്ത വര്‍ഷം മെയ് അഞ്ച് വരെ പൂര പ്രേമികള്‍ക്ക് കാത്തിരിക്കണം.