ശ്രീനഗർ: കശ്മീരിലെ ഷോപിയൻ, കുപ്പ്വാര ജില്ലകളിൽ രണ്ട് ഏറ്റുമുട്ടലുകളിലായി ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകനുൾപ്പെടെ രണ്ടു ഭീകരർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.
ഹിസ് ബുൾ ഭീകരൻ ഫാറൂഖ് അഹമ്മദ് ഷെയ്ക്ക് ശ്രീനഗറിൽ നിന്നും 52 കിലോമീറ്റർ അകലെയുളള പെഹ്ലിപോറ എന്ന സ്ഥലത്ത് മൂന്നു മണിക്കൂറോളം നീണ്ടു നിന്ന വെടിവയ്പ്പിനൊടുവിലാണ് കൊല്ലപ്പെട്ടത്.
കുപ്പ്വാരയിൽ നടന്ന മറ്റൊരു എൻകൗണ്ടറിൽ മറ്റൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല.
രണ്ട് എൻകൗണ്ടറിൽ നിന്നുമായി എ.കെ.47 അടക്കം വൻ ആയുധശേഖരവും, സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. സംഭവത്തിൽ അത്യാഹിതങ്ങളും, നാശനഷ്ടങ്ങളും ഒന്നുമുണ്ടായിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.