കൊച്ചി: വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം തടയാൻ ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. പത്ത് വർഷത്തിലധികം പഴക്കമുളള, 2,000 സി.സിക്ക് മുകളിലുളള ഡീസൽ വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ പിൻവലിക്കണമെന്നായിരുന്നു ഉത്തരവ്.
ഉത്തരവു ലംഘിക്കുന്നവരിൽ നിന്നും 5000 രൂപ പിഴയീടാക്കാനും ട്രൈബ്യൂണൽ ഉത്തരവായിരുന്നു. എന്നാൽ പുതിയ വിധി, ഇടത്തരക്കാർക്ക് തിരിച്ചടിയാകുമെന്ന വാദമാണ് പ്രതിഷേധത്തിനു കാരണം. സ്വകാര്യമേഖലയിൽ നിരവധി വാഹനങ്ങൾ പുതിയ ഉത്തരവു മൂലം നിരത്തിലിറക്കാൻ കഴിയാതെ വരും. യൂസ്ഡ് കാർ വിപണിയെയും പുതിയ നിയമം പുറകോട്ടടിക്കുമെന്നും പറയപ്പെടുന്നു.