തിരുവനന്തപുരം: ജിഷ വധക്കേസിന്റെ അന്വേഷണം ദക്ഷിണമേഖലാ എ.ഡി.ജി.പിയായി ചുമതലയേറ്റ ബി.സന്ധ്യ ഐ.പി.എസിന്. എ.ഡി.ജി.പിയായിരുന്ന പത്മകുമാറിനു പകരമാണ് സന്ധ്യയെ നിയമിച്ചിരിക്കുന്നത്. ജിഷ വധത്തിന്റെ അന്വേഷണച്ചുമതല ബുധനാഴ്ച തന്നെ സന്ധ്യക്കു കൈമാറിയിരുന്നു.
പൊലീസ് ആസ്ഥാനത്തെ മോഡണൈസേഷൻ ചുമതല വഹിച്ചു വന്നിരുന്ന സന്ധ്യ, കേസന്വേഷണത്തിന്റെ സുഗമമായ നടത്തിപ്പിന് ഇപ്പോഴത്തെ പദവി പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ധ്യയെ ദക്ഷിണമേഖലാ എ.ഡി.ജി.പിയായി നിയമിച്ചത്.
കേസന്വേഷണം ആദ്യം മുതൽ തുടങ്ങേണ്ടി വരുന്ന സാഹചര്യമാണെന്ന് ചുമതലയേറ്റ ശേഷം സന്ധ്യ മാദ്ധ്യമങ്ങളോടു പറഞ്ഞു.