കൊച്ചി: നിയമ വിദ്യാർത്ഥിനി ജിഷയുടെ കൊലപാതകിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചാ പ്രവർത്തകർ എറണാകുളം ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡ് കടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി.
ആരോപണ വിധേയരായ പി.പി.തങ്കച്ചനെയും സാജുപോളിനെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു ആവശ്യപ്പെട്ടു. അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.