മൂവാറ്റുപുഴ: വിവാദമായ ഭൂമിയിടപാടു കേസിൽ മുൻ മന്ത്രിമാരായ അടൂർ പ്രകാശിനും, പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരേ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു.
അതേസമയം ഇരുവർക്കുമെതിരേ കേസെടുക്കേണ്ടതില്ലെന്ന നിലപാടാണ് വിജിലൻസിന്റെ ദ്രുതപരിശോധനാറിപ്പോർട്ടിലുണ്ടായിരുന്നത്. ഈ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഇടപാടിൽ സർക്കാരിന് നഷ്ടം സംഭവിച്ചിട്ടില്ലെങ്കിലും അഴിമതി നടത്താൻ ശ്രമം നടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സർക്കാർ ഏറ്റെടുത്ത മിച്ചഭൂമി സന്തോഷ് മാധവന്റെ കമ്പനിയായ ആർ.എം.ഇ.ഇസഡിനു നികത്താൻ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഐ.ടി വ്യവസായത്തിനെന്ന പേരിലാണ് 118 ഏക്കർ സർക്കാർ ഭൂമി സന്തോഷ് മാധവനുൾപ്പെട്ട സംഘത്തിനു നൽകാൻ ഉത്തരവിട്ടത്. എന്നാൽ തീരുമാനം വിവാദമായതോടെ ഉത്തരവ് പിൻവലിക്കുകയായിരുന്നു.