കോഴിക്കോട്: ഇസ്ലാംമത വിശ്വാസികൾക്ക് ആത്മീയ അനുഭൂതി സമ്മാനിക്കുന്ന വിശുദ്ധ റംസാൻ ഒരിക്കൽ കൂടി വിരുന്നെത്തിയിരിക്കുകയാണ്. ആത്മസമർപ്പണത്തിന്റെ സന്ദേശം വിളിച്ചോതുന്ന പ്രാർത്ഥനാ നിർഭരമായ മുപ്പത് ദിനരാത്രങ്ങൾ. വിശ്വാസിയുടെ വഴികാട്ടിയും, മാർഗ്ഗദർശിയുമായ വിശുദ്ധ ഖുറാൻ പിറന്നതിന്റെ ഓർമ്മപുതുക്കൽ കൂടിയാണ് റംസാൻ. ഖുറാന്റെ വെളിച്ചത്തിൽ പോയകാലത്തെ വിലയിരുത്താനും, ഭാവി ജീവിതത്തെ പുനഃക്രമീകരിക്കാനും വ്രതമാസത്തിന്റെ രാപ്പകലുകൾ വിശ്വാസികൾ ചെലവിടുന്നു.
സർവശക്തനായ അല്ലാഹുവിലേക്ക് അടുക്കാൻ ഏറ്റവും പുണ്യമായി കരുതുന്ന ദിനങ്ങളാണ് സമാഗതമായിരിക്കുന്നത്. കാപ്പാട് കടപ്പുറത്ത് ശവ്വാൽ മാസപ്പിറവി കണ്ടതോടെയാണ് കേരളത്തിൽ ഇന്ന് വ്രതാരംഭത്തിന് തുടക്കമായത്. കോഴിക്കോട് മുഖ്യഖാസി കെ.വി.ഇമ്പിച്ചമ്മത് ഹാജി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ തുടങ്ങിയവരും മാസപ്പിറവിയും വ്രതാരംഭവും സ്ഥിരീകരിച്ചു.