തൃശ്ശൂർ: മകന്റെ എ.ടി.എം കാർഡുപയോഗിച്ച് പണം തട്ടിയെന്ന കേസിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ അമ്മ നൽകിയ പരാതിയിന്മേൽ തൃശ്ശൂർ ചെന്ത്രാപ്പിന്നി സ്വദേശിയെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള മകന്റെ അക്കൗണ്ടിൽ നിന്നും ഒല്ലൂർ എ.ടി.എം വഴി 25000 രൂപ പിൻവലിച്ചതായുള്ള സന്ദേശം വന്നതോടെയാണ് സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്നത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന എ.ടി.എമ്മിന്റെ പിൻവശത്ത് അതിന്റെ രഹസ്യ കോഡും എഴുതിയിരുന്നു. ഈ കാർഡുപയോഗിച്ചാണ് പണം പിൻവലിച്ചത്. പൊലീസ് ചോദ്യം ചെയ്യലിൽ, കടം തീർക്കാൻ വേണ്ടിയാണ് പണം പിൻവലിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയത്.