തിരുവനന്തപുരം: പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാർ സ്ഥാപനമായ ഹോർട്ടി കോർപ്പ്, വിലക്കുറവിൽ പച്ചക്കറി വിൽപന നടത്തുന്നുവെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും മാർക്കറ്റ് വിലയെക്കാൾ കൂടിയ വിലയാണ് ഹോർട്ടി കോർപ്പ് ഈടാക്കുന്നത്.
ഇക്കാര്യത്തിൽ യാതൊരു നടപടിയും ഇതു വരെ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്. അതേസമയം അവശ്യസാധന വിലവർദ്ധനയുടെ പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഭക്ഷ്യമന്ത്രി തിലോത്തമൻ തന്നെ സമ്മതിക്കുന്നു. വിലവർദ്ധനവിനായുള്ള ഗൂഢശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.